Tuesday, November 30, 2010

ഇന്നാരെയാണോ കണി കണ്ടത് ഈശ്വരാ...!!

ഈ കണി കാണുക എന്നൊക്കെ പറയുന്നത് പോലുള്ള അന്ധ വിശ്വാസങ്ങളില്‍ ഇടുക്കിക്കാരന് തീരെ വിശ്വാസമില്ല. എന്നാലും ഇന്നത്തെ ദിവസം... എന്റമ്മോ... അറിയാതെ ചോദിച്ചു പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഒക്കെ തുടങ്ങുന്നത് രാവിലത്തെ കുളിയോടെയാണ്. എല്ലാ ദിവസവും ആദ്യം കുളിക്കുന്ന ഞാന്‍ ഇന്ന് അവസാനം ആയിപ്പോയി. ലക്സ് സോപ്പ് നന്നായി പതച്ചു നില്‍ക്കുമ്പോളാണ് പണ്ടാരമടങ്ങാന്‍ വെള്ളം തീര്‍ന്നത്. റൂമിലാനെങ്കില്‍ വേറെ ആരും ഇല്ല. ഭിത്തിയില്‍ ഇരുന്നു അത്രയും നേരം എന്റെ കുളി സീന്‍ കണ്ടു കൊണ്ടിരുന്ന പല്ലി 'നിനക്ക് അങ്ങനെ തന്നെ വേണമെടാ' എന്ന അര്‍ഥത്തില്‍ ഒരു നോട്ടം. പല്ലിയെ പറഞ്ഞിട്ട് കാര്യമില്ല. എന്നും കുളിക്കാന്‍ കയറുമ്പോള്‍ അതിന്റെ മേത്ത് രണ്ടു കപ്പ്‌ വെള്ളം എങ്കിലും ഒഴിച്ചു ശല്യപ്പെടുത്തുന്നതല്ലേ.

പിന്നെ എന്ത് ചെയ്യാനാ... 'ചോട്ടാ മുംബൈയില്‍ ' സിദ്ദിക്കിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് പോലെ ദേഹം നിറയെ സോപ്പ് പതയുമായി വീടിനു പുറത്തിറങ്ങി മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

താമസിച്ചു പോയതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ്‌ ഫാസ്റ്റാക്കാം എന്ന് കരുതിയാണ് ഹൈകോര്‍ട്ട് ബസ് സ്റൊപ്പിനു പിറകിലുള്ള തട്ട് കടയില്‍ പോയത്. പഴം ബോളിയും ചായയും കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍. എന്നെ കണ്ടതും ' ഡാ രാജേഷേ...' എന്ന് വിളിച്ചു അടുത്തേക്ക്‌ വന്നു.

രാജേഷോ...?

എന്റെ പേര് എപ്പോഴാണോ മാറ്റിയത്... ഞാന്‍ അറിഞ്ഞില്ലല്ലോ
പാവം ആള് മാറിയതാവും.
'അതേയ് ചേട്ടാ.. ഞാന്‍ രാജേഷ്‌ അല്ല. '
പുള്ളി ഒന്നും മിണ്ടാതെ നിന്നു
ഒരു കഞ്ചാവ് അടിക്ടിന്റെ എല്ലാ ലുക്കും ഉണ്ട്.
പെട്ടന്നാണ് പുള്ളി തന്റെ സ്വഭാവം ഇറക്കിയത്.
'ഒരു അമ്പതു രൂപ തന്നെടാ രാജേഷേ...'
'ചേട്ടാ ഞാന്‍ രാജേഷ്‌ അല്ലെന്നു പറഞ്ഞില്ലേ...?'
വീണ്ടും മൌനം
'എന്നാല്‍ ഒരു പത്തു രൂപ താടാ...'
'സോറി എന്റെ കയ്യില്‍ ഇല്ല..'
'ഒരു പത്തു രൂപ തരാത്ത നീ എന്ത് സുഹൃത്താടാ'
അയാളുടെ അലര്‍ച്ച കേട്ട് അവിടെ നിന്നിരുന്ന എല്ലാവരും തിരിഞ്ഞു നോക്കി.
ഞാന്‍ ഒന്നും മിണ്ടാതെ പഴം വിഴുങ്ങിയപോലെ നിന്നും. സത്യം പറഞ്ഞാല്‍ വായിലിരുന്ന പഴം ബോളി ചവയ്ക്കാതെ തന്നെ ഇറങ്ങി പോയി
വീണ്ടും മൌനം
'അഞ്ചു രൂപ...'
പിച്ചക്കാരന്‍... ഉണ്ടായിരുന്ന അഞ്ചു രൂപ കൊടുത്ത് ഒഴിവാക്കി. അതും വാങ്ങി അയാള്‍ പോയി.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കുമ്പോള്‍ കടക്കാരന്‍ ചോദിച്ചു.
'സാറിനൊന്നും വേറെ പണിയില്ലേ. അവന്‍ ഇവിടുത്തെ നമ്പര്‍ വണ്‍ കണ്ചാവാ. ഇതവന്റെ സ്ഥിരം പരിപാടിയാ.'
'തെണ്ടീ... അത് അപ്പൊ പറഞ്ഞു കൂടാരുന്നോ... നാണം കേട്ടത് മിച്ചം.’
അങ്ങനെ ഓഫിസിലേക്ക്
അവിടെ നല്ല തിരക്കുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
ഓഫിസിലെ പണി ഒരു വിധം തീര്‍ത്ത്‌ സര്‍വ റിലെയും പോയി ആണ് പോണേക്കര ബസില്‍ കയറിയത്.
പതിവില്ലാതെ ഏറ്റവും ബാക്കില്‍ സീറ്റ് കിട്ടി.
വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് എന്റെ അടുത്തിരുന്ന ഒരു മൊട്ട തലയന്‍ എന്റെ കയ്യിലെ സൊനാറ്റ വാച്ചിലേക്കും അയാളുടെ കയ്യിലെ വാച്ചിലേക്കും മാറി മാറി നോക്കുന്നത് ശ്രദ്ധിച്ചത്.
ഞാന്‍ അയാളെ നോക്കി എന്ന് മനസിലായപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി. തമിഴ് കലര്‍ന്ന ഇംഗ്ലിഷില്‍
‘Good that you are using an Indian watch…’
ഞാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.
‘I am also using Indian watch”
‘That’s very good’
ഞാന്‍ പറഞ്ഞു.
‘തമ്പീ നാന്‍ എതുക്ക്‌ ഇന്ത്യന്‍ വാച് യൂസ് പണ്ണത് എന്ന് ഉനക്ക് തെരിയുമാ. .?’
ഞാന്‍ ഒന്നും മിണ്ടിയില്ല
ഇയാള്‍ക്ക് അല്പം ലൂസ് ഉണ്ടോ എന്ന് ഒരു ഡൌട്ട്
'എന്നുടെ ബ്രദര്‍ എനക്ക് അമേരിക്കാവില്‍ നിന്ത് ഒരു വാച്ച് ഗിഫ്റ്റ് പണ്ണിയാച്ച്. ആനാല്‍ അതുക്കുല്ലേ
അമേരിക്കന്‍ ടൈം മട്ടും ഇറുക്ക്‌. '
'കര്‍ത്താവേ... അതെന്തു വാച്ച്"
'ആനാല്‍, ഇന്ത്യന്‍ വാച്ചില്‍ ഇന്ത്യന്‍ ടൈം മട്ടും ഇരുക്ക്‌ '
കര്‍ത്താവേ... ഇയാള്‍ക്ക് മുട്ടന്‍ പ്രാന്താ
കുറച്ചു നേരം അയാളെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു.
പുള്ളി വിടുന്നില്ല. ലോകത്തിലുള്ള സര്‍വതിനെയും പറ്റി ഈ യാത്രയില്‍ സംസാരിക്കും എന്ന് തോന്നി.
പക്ഷെ ഇതൊരുമാതിരി വട്ട്
കലൂര്‍ സ്ടാന്റില്‍ എന്റെ അടുത്തിരുന്ന മറ്റൊരാള്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അല്‍പ്പം നീങ്ങിയിരുന്ന് എന്റെയും ആ വട്ടന്റെയും ഇടയില്‍ ഇരിക്കാന്‍ ഒരാളെ ക്ഷണിച്ചു. അയാള്‍ പറഞ്ഞു
'അവിടെ ഇരിക്കുന്നതിലും ഭേദം നില്ക്കുന്നതാ...'
അയാള്‍ പറഞ്ഞത് ന്യായം
മൊബൈല്‍ എടുത്തു എസ് എം എസ് വായിച്ചുകൊണ്ടിരുന്നു. എന്നിട്ടും അയാള്‍ വിടുന്നില്ല. ഒബാമയെ പറ്റി എന്തൊക്കെയോ പുലമ്പുന്നു. പണ്ടാരം അടങ്ങാന്‍ ഇയാള്ക്കൊന്നു മിണ്ടാതിരുന്നു കൂടെ.
സഹിക്കാനാവാതെ ഞാന്‍ കണ്ണടച്ചിരുന്നു. ഒറ്റ ഇടിക്കു അയാളുടെ ചാമ്പങ്ങാ മൂക്ക് തകര്‍ക്കാനുള്ള കലി വരുന്നുണ്ട്.
ഞാന്‍ കണ്ണടച്ചതു കണ്ടാവാം അയാള്‍ അയാളുടെ ഇടതു വശത്തിരുന്ന ആളുടെ നേരെ തിരിഞ്ഞു.
'എച്ച് എം ടി വാച്ചാണ്‌ ലോകത്തിലെ ഏറ്റവും നല്ല വാച്ച് '
അയാള്‍ ഒന്നും മിണ്ടിയില്ല
ഇനി അവരായി അവരുടെ പാടായി എന്ന് കരുതി ഞാന്‍ കണ്ണടച്ചിരുന്നു
വലിയ ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോള്‍ നമ്മുടെ വട്ടന്റെ കോളറിനു പിടിച്ചു വലിക്കുകയാണ്‌ മറ്റെയാള്‍.
'ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ...'
അയാളുടെ അലര്‍ച്ച കേട്ട് വണ്ടി നിന്നു.
ആ മാന്യദേഹം വട്ടന്റെ കോളറിനു പിടിച്ചു വണ്ടിയില്‍ നിന്നും വലിച്ചിറക്കി. അയാള്‍ തിരിച്ചു ബസില്‍ കയറി വണ്ടി പോട്ടെ എന്ന് പറഞ്ഞു. വണ്ടി നീങ്ങി.
'മനുഷ്യന്റെ ചെവി തിന്നുന്നതിനും ഒരതിരില്ലേ...'
ആരും ഒന്നും മിണ്ടിയില്ല
വട്ടന്‍ അപ്പോഴും വഴിയില്‍ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
എന്തായാലും ഇന്ന് സംഭവബഹുലമായ ഒരു ദിവസം തന്നെ ആയിരുന്നു
കണി കണ്ടതിന്റെ ആണോ ആവോ...!!

Sunday, November 28, 2010

സിനിമാ നിരൂപണം: ഗുസാരിഷ്

ഗുസാരിഷ് കണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് കൂട്ടുകാര്‍ മിക്കവരും പറഞ്ഞത്. ഹൃതിക് റോഷന്റെ കഴിഞ്ഞ പടം കൈറ്റ്സ് അത്ര അങ്ങ് വിജയിക്കാത്തത് ആവാം കാരണം. എന്തായാലും കണ്ടു കളയാം എന്ന് കരുതിയാണ് എറണാകുളം ശ്രീധര്‍ തിയേറ്ററില്‍ സെക്കണ്ട് ഷോ കാണാന്‍ പോയത്. ബാല്‍ക്കണിയില്‍ പത്തോ ഇരുപതോ പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ഇരുന്ന ഫസ്റ്റ് ക്ലാസ് സര്‍ക്കിളില്‍ ഞാന്‍ അടക്കം എട്ടു പേര്‍. അങ്ങനെ പടം തുടങ്ങി.


പ്രമേയം


യൂതനേസിയ അഥവാ ദയാവധം: ഇതാണ് ഈ സിനിമയുടെ പ്രമേയം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആണോ ഈ പ്രമേയം എന്ന് സംശയമുണ്ട്‌. പ്രശസ്തനായ ഒരു മജീഷ്യന്‍ ആയിരുന്ന ഈതന്‍ (ഹൃതിക് റോഷന്‍)ഒരുആക്സിടന്റില്‍ പെട്ട് ശരീരം തളര്‍ന്നു കിടപ്പിലായ വ്യക്തിയാണ്. അയാളെ പരിചരിക്കുന്ന നഴ്സ് ആയി സോഫിയ (ഐശ്വര്യാ റായി ബച്ചന്‍).അപകടത്തില്‍ കഴുത്തിനു കീഴെ ചലനശേഷി നഷ്ടപ്പെട്ടു എങ്കിലും അംഗവൈകല്യം ഉള്ള മറ്റു ആളുകള്‍ക്ക് പ്രചോദനമായി ഷോകളും സ്വന്തമായി ഒരു റേഡിയോ സ്റെഷനും നടത്തുന്നു.


പതിനാലു വര്‍ഷമായി ചികിത്സകള്‍ തേടിയിട്ടും, ഇനിയും ഒരു പുരോഗതിയും ഇതില്‍ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധി എഴുതിയ അവസ്ഥയില്‍ ഈതന്‍ മരണം ആഗ്രഹിക്കുന്നു. തന്റെ സഹനത്തിന് ഒരു അറുതി ഉണ്ടാവാന്‍ വേണ്ടി ഈതന്‍ തന്റെ സുഹൃത്തും അഭിഭാഷകയുമായ ഷെര്‍നാസ് വഴി കോടതിയെ സമീപിക്കുകയാണ്. തുടര്‍ന്ന് നടക്കുന്ന വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും ആണ് ഈ സിനിമയുടെ ഇതിവൃത്തം


അഭിനയം


ബോളിവുഡില്‍ ഡാന്‍സിന്റെ രാജകുമാരന്‍ ആയ ഹൃതിക് റോഷന്‍ ശരീരം തളര്‍ന്ന ആളായി ആണ് അഭിനയിക്കുന്നതെങ്കിലും അല്പം ഡാന്‍സും ഈ സിനിമയിലുണ്ട്. ഹൃതിക്കിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ഗുസാരിഷ്. നഴ്സ് ആയി അഭിനയിച്ച ഐശ്വര്യാ റായിയും അഭിനയ മികവു പുലര്‍ത്തി. കണ്ണുകളിലും മുഖത്തും വിരിയുന്ന ഭാവങ്ങള്‍ പലപ്പോഴും ടയലോഗുകളെ കടത്തിവെട്ടുന്നവയാണ്. ഡോക്ടര്‍, വക്കീല്‍, ഹൃതിക്കിന്റെ ശിഷ്യന്‍, തുടങ്ങി എല്ലാ നടീ നടന്മാരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


മൊത്തത്തില്‍


സിനിമ എന്നാല്‍ ഇടി, പാട്ട്, സെക്സ് എന്നൊക്കെ കരുതുന്നവര്‍ക്ക് ഈ സിനിമ പറ്റില്ല. കാരണം ഇതില്‍ ഇടി ഇല്ല, സെക്സ് ഇല്ല, ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല. നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും ഈ സിനിമയെ ഇഷ്ടപ്പെടും


നന്നായി ചിത്രീകരിച്ച സിനിമ എന്നതിലുപരി, യൂത്തനേഷിയ (ദയാവധം) എന്ന വിഷയത്തിന്റെ ധാര്‍മികതയെ പറ്റി ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ. ജീവിക്കാനുള്ള അവകാശവും അധികാരവും ഒരു മനുഷ്യനുള്ളത് പോലെ, മരിക്കാനും അവകാശം ഉണ്ടോ എന്ന് ഈ സിനിമ അവലോകനം ചെയ്യുന്നു. വൈദ്യ ശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയില്‍, സ്വന്തം വേദനകളെ മറക്കാന്‍, ഒരു രോഗി സ്വമനസ്സാല്‍ പൂര്‍ണ ബുദ്ധിയോടെ ആഗ്രഹിച്ചാല്‍, അതിനെ നിയമം മൂലം തടയേണ്ടതുണ്ടോ എന്ന ചിന്താശകലം പ്രേക്ഷകന്റെ മനസിലേക്ക് ഇട്ടുതരികയാണ് സഞ്ജയ്‌ ലീല ഭന്‍സാലി. ദയാവധത്തെ ശക്തമായി എതിര്‍ക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ ഒരു മിനിറ്റ് പെട്ടിയില്‍ അടച്ചു തന്റെ സഹനത്തിന്റെ കാഠിന്യം മനസിലാക്കി കൊടുക്കുന്ന സീന്‍ വളരെ ഹൃദ്യമാണ്. ദയാവധത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഉള്ള കത്തോലിക്കാ സഭയും, മറ്റു സംഘടനകളും ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു

Friday, November 5, 2010

ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്‍. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ്‌ ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന്‍ തല കറങ്ങി ഒറ്റ വീഴ്ച്ച

‘ഡും’

വീണു കിടന്ന അദ്ദേഹത്തെ മകന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ എടുത്തുയര്‍ത്താന്‍ നോക്കുന്നുണ്ട്, പക്ഷെ നടക്കുന്നില്ല.

വഴിയെ പോകുന്നവരെല്ലാം അത് നോക്കിയ ശേഷം നടന്നു പോകുന്നു

പൌരബോധമില്ലാത്ത മലയാളീസ്

ഇവരുടെ ഒക്കെ അച്ഛനാണ് ഇങ്ങനെ കിടക്കുന്നതെങ്കിലോ...

പണ്ടേ പൌരബോധം അല്പം കൂടുതലായ ഇടുക്കിക്കാരന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു മകനോട്‌ ചോദിച്ചു

'എന്ത് പറ്റി ചേട്ടാ...?'

'തല കറങ്ങി വീണു'

'എവിടാ വീട്...?'

'വൈപ്പിന്‍'

അത്രയും ചോദിച്ചതിനാല്‍ ആവണം, അയാള്‍ എന്നോട് ചോദിച്ചു

'ഒരു ഓട്ടോ വിളിച്ചു തരുമോ?'

'അതിനെന്താ'

ഓട്ടോ സ്റ്റാന്‍ഡില്‍ ഭീമന്‍ രഘു പോലെ ഒരു ഡ്രൈവര്‍.

'ചേട്ടാ ഒന്ന് വൈപ്പിന്‍ വരെ പോകണം'

അയാള്‍ എന്നെ അടിമുടി ഒന്ന് നോക്കി

'എനിക്കല്ല, അവിടെ ഒരാള്‍ തല കറങ്ങി വീണു. കൂടെ ഒരാളൂടെ ഉണ്ട്.'

അത് കേട്ടപ്പോഴേ അയാള്‍ക്ക്‌ ഒരു മടി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ എന്റെ കൂടെ വന്നു.

തിരിച്ചെത്തി ഞാനും മറ്റെയാളും കൂടി അയാളെ എടുത്തുയര്‍ത്താന്‍ നോക്കി
കണ്ണടച്ചു കിടന്നിരുന്ന അയാള്‍ കണ്ണുകള്‍ പാതി തുറന്നു

' ഏതു പൂ*** മോനാടാ എന്നെ പോക്കുന്നെ...?'

അയാളുടെ ശബ്ദം ഹൈക്കോടതിയെ വരെ പ്രകമ്പനം കൊള്ളിച്ചു

'നീയൊക്കെ എന്നെ ഒരു മൈ*** ഉം കാണിക്കില്ല'

ഈശ്വരോ....!!!
പാമ്പിനെയാണോ എടുത്തു തലയില്‍ വച്ചത്....!!

അപ്പന്‍ തനി സ്വഭാവം ഇറക്കിയപ്പോള്‍ മകന്‍ വളിച്ച ഒരു ഇളി പാസാക്കി

അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു. തല ഉയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത് എനിക്ക് ചുറ്റും ജനസാഗരം...!!

ഇത്രയും നേരം ഇല്ലാതിരുന്ന ഈ തെണ്ടികള്‍ ഒക്കെ എവിടുന്നു വന്നു. അല്ലേലും അയാളുടെ ഒച്ച അത്രയ്ക്കും ആയിരുന്നല്ലോ.

ആള് ചത്തു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല. ആരെങ്കിലും ഇടപെട്ടു എന്ന് മനസ്സിയാലാല്‍ പിന്നെ കാഴ്ച കാണാന്‍ വട്ടം കൂടി നില്‍ക്കും. എന്തൊരു ജനത...

മകന്‍ അച്ഛനെ ഓട്ടോയില്‍ കയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. നടന്നില്ല
അയാളുടെ തെറിയും ബഹളവും കണ്ടു ആളുകള്‍ രസിക്കുകയാണ്. കഷ്ടകാലത്തിന് ഞാനതില്‍ പെട്ടും പോയി.

ഇത്രയും ആയപ്പോള്‍ ഓട്ടോക്കാരന്‍ ഇറങ്ങി എന്നോട് ചൂടായി

'താന്‍ വിളിച്ചിട്ടല്ലേ ഞാന്‍ വന്നത്. ഇങ്ങനെ ഉള്ള പുലിവാലുകളെ ഒക്കെ കയറ്റാനാണോ താന്‍ എന്നെ വിളിച്ചത്?'

ഞാന്‍ ഒന്നും മിണ്ടിയില്ല

'എനിക്ക് വേറെ രണ്ടു നല്ല ഓട്ടം വന്നതാ...നീ കാരണം എല്ലാം പോയി. എന്റെ ടൈം കളഞ്ഞത്നു പത്തു രൂപ എടുക്കടാ'

ഓട്ടോക്കാരന്‍ അലറി

വേഗം പത്തു രൂപ എടുത്ത് കൊടുത്തിട്ട് അവിടുന്ന് മുങ്ങി. പോണ വഴിയില്‍ ഒരു ഓഞ്ഞ വക്കീല്‍ ചോദിക്കുവാ

'ആരാ അത് അച്ഛനാണോ...?

'ഫ്ഫ പന്ന നാറീ... എന്റെ അപ്പന്‍ ഇങ്ങനെ ഒന്നും അല്ലടാ...' എന്ന് പറയണമെന്ന് തോന്നി. ഒന്നും മിണ്ടിയില്ല

അതിലെ പോയ പെണ്‍പിള്ളേരൊക്കെ നോക്കി ചിരിക്കുന്നു

അല്ലേലും ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്യാമെന്ന് വച്ചാല്‍ ഇങ്ങനെയാ.

Wednesday, October 13, 2010

പുലിവാല് കല്യാണം (മൊബൈല് വേര്ഷന്)

ബാബു നാട്ടിലെ ഒരു താരമാണ്. കൂടെ പഠിച്ച എല്ലാവരും ഏഴിലും എട്ടിലും ഒക്കെ എത്തിയപ്പോഴും തന്റെ പഠന മികവുകൊണ്ട് ബാബു അപ്പോഴും രാജപുരത്തെ എല്‍ പി സ്കൂളില്‍ തന്നെ കിടന്നു. ഈ പ്രതിഭയെ തിരിച്ചറിഞ്ഞ ബാബുവിന്റെ പിതാവ് വര്‍ക്കി മകനോട്‌ ഇനി മുതല്‍ പടിപ്പു നിര്‍ത്തി പശുവിനെ തീറ്റാനും പെരിയാറ്റില്‍ മണല്‍ വാരാനും തന്നെ സഹായിക്കാന്‍ ഉത്തരവിട്ടു.

ബാബു ഒരു പ്രതിഭയാണെന്ന് പറയാന്‍ പല കാരണങ്ങള്‍ ഉണ്ട്. സ്കൂളിനു പുറകിലെ ശിവദാസ് ചേട്ടന്റെ റബര്‍ തോട്ടത്തില്‍ നില്‍ക്കുന്ന മുവാണ്ടന്‍ മാവില്‍ അന്ന് കയറാന്‍ കഴിഞ്ഞ ഒരേ ഒരാള്‍ ബാബുവാണ്. കാരണം ശിഖരങ്ങള്‍ കുറഞ്ഞ ആ മാവില്‍ നിറയെ നീറുകളുടെ ശല്യമാണ്. ഇത് പേടിച്ചു എല്ലാവരും അങ്ങനെ നില്‍ക്കുമ്പോള്‍ ഏതെങ്കിലും തരുണീമണി 'ഡാ ബാബൂ, ഒരു മാങ്ങാ പറിച്ചു താടാ' എന്ന് പറഞ്ഞാല്‍ മാവില്‍ പറന്നു കയറി ശിഖരം കുലുക്കി മാങ്ങാ മുഴുവന്‍ താഴത്തിടുന്ന പ്രതിഭ. പക്ഷെ തരുണീ മണികള്‍ ആരെങ്കിലും പറയണം എന്ന് മാത്രം.

ബാബുവിന്റെ എക്കാലത്തെയും സങ്കടം തന്റെ ശരീര പ്രകൃതിയാണ്. ചുരുക്കി പറഞ്ഞാല്‍ ഉപ്പുമാങ്ങാ ഭരണി കരി ഓയിലില്‍ മുക്കി വച്ചിരിക്കുന്ന ഒരു രൂപം.

അങ്ങനെ നാലാം ക്ലാസും ഗുസ്തിയുമായി ബാബു അപ്പനെ സഹായിക്കാന്‍ ഇറങ്ങി. അങ്ങനെ ബാബു മണല്‍വാരല്‍, വാര്‍ക്കപ്പണി എന്നിവയുടെ ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിന്റെയും നാട്ടുകാരുടെയും പ്രീതിയിലും വളര്‍ന്നു വന്നു.

യുവാവായി വളരുന്തോറും തന്റെ കറുത്ത നിറവും പോക്കക്കുറവും ബാബുവിനെ അലട്ടിക്കൊണ്ടിരുന്നു. ഫെയര്‍ ആന്‍ഡ്‌ ലവ്ലി മുതല്‍ ഒരു മാതിരിപ്പെട്ട എല്ലാ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും പരീക്ഷിച്ചെങ്കിലും, ബാബു ബാബുവായി തന്നെ തുടര്‍ന്നു

തന്റെ കറുപ്പ് നിറമല്ല ബാബുവിന്റെ സങ്കടം. വെളുത്തു സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കണം എന്നതാണ് ബാബുവിന്റെ ജീവിതാഭിലാഷം. പക്ഷെ ഇങ്ങനെ കറുത്തു പെടച്ചിരിക്കുന്ന തന്നെ കെട്ടാന്‍ ഏതു വെളുത്ത പെണ്ണ് വരാനാണ്. ഐശ്വര്യാ റായിയുടെ അത്രയൊന്നും ഗ്ലാമര്‍ വേണ്ടെങ്കിലും മീരാ ജാസ്മിനെ എങ്കിലും പോലെയുള്ള ഒരു പെണ്ണിനെയാണ് ബാബു ഉദ്ദേശിക്കുന്നത്

അങ്ങനെയിരിക്കെയാണ് ബാബുവിന് എങ്ങനെയോ സൌമ്യ എന്നാ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു സുന്ദരിയാണത്രെ സൌമ്യ. ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ നേരിട്ട് വളയ്ക്കാന്‍ പറ്റിയില്ലെങ്കിലും ഫോണിലൂടെ എങ്കിലും വളച്ചു ആ സുന്ദരിയെ സ്വന്തമാക്കണം എന്ന് ബാബു ഉറപ്പിച്ചു. അങ്ങനെ എല്ലാ മൊബൈല്‍ പൂവാലന്മാരെയും പോലെ നമ്പര്‍ തെറ്റി വിളിച്ച രീതിയില്‍ സൗമ്യയെ വിളിച്ചു. കുറച്ചു ദിവസത്തെ പ്രയത്നത്തിനു ശേഷം ബാബു വലിച്ച ലൈന്‍ കമ്പി സൌമ്യ തന്റെ പോസ്റ്റില്‍ വലിച്ചു കെട്ടി

ദിവസവും അവര്‍ തമ്മില്‍ ഫോണ്‍ വിളി തുടങ്ങി. വൈകിട്ട് വാര്‍ക്ക പണി കഴിഞ്ഞു വന്നാല്‍ തുടങ്ങുന്ന ഫോണ്‍ വിളി രാവേറെ നീണ്ടു പോകും.

ബാബു പതിയെ ഇക്കാര്യം തന്റെ കൂട്ടുകാരോട് പറഞ്ഞു. കറുമ്പന്‍ ബാബുവിന് ലൈന്‍ ആയ കാര്യം കൂട്ടുകാര്‍ വീട്ടുകാരോടും, വീട്ടുകാര്‍ കുടുംബശ്രീ എന്ന മാധ്യമം വഴി നാട്ടിലും പാട്ടാക്കി.

അങ്ങനെ ബാബു-സൌമ്യ എന്ന പേര് ദിലീപ്-മഞ്ജു വാര്യര്‍, അല്ലെങ്കില്‍ അഭിഷേക് ബച്ചന്‍- ഐശ്വര്യ റായി എന്ന പോലെ നാട്ടില്‍ വളര്‍ന്നു. ബാബു ആരെ ഫോണ്‍ വിളിക്കുന്നത്‌ കണ്ടാലും ആളുകള്‍ ചോദിക്കും.

'ബാബൂ, സൌമ്യ ആണോടാ...?"

തെല്ലു നാണത്തോടെ ബാബു മൂളും

'മ്....'

ബാബു ഇങ്ങനെ വിളിക്കുന്നതുകൊണ്ടാണ് ഐഡിയാ കമ്പനി കേരളത്തില്‍ വളര്‍ന്നു വന്നതെന്ന് വരെ ആളുകള്‍ പറഞ്ഞു തുടങ്ങി.

ഒരു ദിവസം വൈകുന്നേരം പെരിയാറ്റില്‍ ചൂണ്ട ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ബാബുവിന്റെ ഫ്രണ്ട് സിജോയാണ് ചോദിച്ചത്

'ഡാ ബാബൂ, നിന്റെ ആഗ്രഹം പോലെ ഈ പറയുന്ന സൌമ്യ വെളുത്തതാണോ?'

അന്ന് രാത്രി തന്നെ ബാബു അവളെ വിളിച്ചു സംശയം തീര്‍ത്തു

എല്ലാ സംശയങ്ങളും

'മോള്‍ടെ കളറെന്താ...?'

'വെളുപ്പ്'

ഹോ ആശ്വാസം

'മുടി ?'

'കുണ്ടിക്ക് താഴെ വരെ'

സന്തോഷം

'കാണാന്‍ ആരെപ്പോലെ ഇരിക്കും?'

'കാവ്യാ മാധവനെ പോലെ..'

ബാബുവിന്റെ ഹൃദയത്തിലൂടെ ഒരു കോരിത്തരിപ്പ് ഉണ്ടായി.

'ചേട്ടനോ?'

'ഞാനും നന്നായി വെളുത്തിട്ടാ'

അത് പറയുമ്പോള്‍ ബാബു തന്റെ കറുത്ത കാലില്‍ ചൊറിഞ്ഞു കൊണ്ട് നെടുവീര്‍പ്പിട്ടു

‘ചേട്ടനെ കാണാന്‍ എങ്ങനെ?’

'ജയസൂര്യയെ പോലെ'

അന്ന് മുതല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ കാവ്യാ മാധവനെ സ്വപ്നം കണ്ടു ബാബുവും, ജയസൂര്യയെ സ്വപ്നം കണ്ടു സൌമ്യയും സന്തോഷിച്ചു.

അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൌമ്യ ഞെട്ടിക്കുന്ന ആ കാര്യം ബാബുവിനെ അറിയിച്ചു. അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. തന്നെ എത്രയും പെട്ടന്ന് രെജിസ്ടര്‍ ചെയ്തില്ലെങ്കില്‍ അമ്മാവന്റെ മകന്‍ കെട്ടും എന്ന്.

നടുക്കത്തോടെയാണ് ബാബു ഇത് കേട്ടത്. കാവ്യാ മാധവന്റെ നിറഞ്ഞ കണ്ണുകളാണ് ബാബുവിന്റെ മനസ്സിലേക്ക് ഓടി എത്തിയത്. എന്തായാലും തന്റെ തങ്കക്കുടത്തെ ഉപേക്ഷിക്കാന്‍ ബാബുവിനെ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട് അവളെയുമായി ഒളിച്ചോടാന്‍ ബാബു തീരുമാനിച്ചു.

ഏതൊരു പ്രണയത്തിനും മുന്‍പോട്ടു പോകണമെങ്കില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും എസ് എം എസ് അത്യാവശ്യമാണല്ലോ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയാവുന്ന പ്രണയം ആയതുകൊണ്ട് ബാബുവ്ന്റെ സൈഡില്‍ കുഴപ്പമില്ല. അതുകൊണ്ട് അടുത്ത ശുഭദിനത്തില്‍ തിരുവന്തോരത്തു പോയി അവളെയും അടിച്ചെടുത്തു വരാന്‍ ബാബു പ്ലാനിട്ടു.

ബാബുവിന്റെ അപ്പന്‍ വര്‍ക്കി ചേട്ടന്‍, ഉറ്റ സ്നേഹിതന്‍ സിജോ, നാട്ടില്‍ വേറെ പണി ഒന്നും ഇല്ലാതെ കലുങ്കില്‍ ഇരുന്നു വെടി പറഞ്ഞും, പെണ്ണുങ്ങളെ കമന്റ് അടിച്ചും, ചുണ്ടില്‍ ഹാന്‍സ് വച്ചും സമയം കളയുന്ന അന്തപ്പന്‍, വാവച്ചന്‍ എന്നിവരെയും കൂട്ടി സാബു തിരുവനന്തപുരത്തിന് യാത്രയായി.

അപ്പനും കൂട്ടുകാരും ബസില്‍ ഇരുന്നു ഉറങ്ങി മറിയുമ്പോള്‍ ബാബുവിന്റെ മനസ്സു കലങ്ങി മറിയുകയായിരുന്നു. വെറും കറുമ്പന്‍ ആയ തനിക്കു പളുങ്ക് പോലത്തെ ഒരു പെണ്ണിനെ കിട്ടാന്‍ പോകുന്നു. അവളെയും കൂട്ടി ഇനി മുതല്‍ എന്നും മുരിക്കാശേരി മുതല്‍ കീരിത്തോട് വരെ നെഞ്ച് വിരിച്ചു നടക്കണം. ആ സ്വപ്ന സുന്ദരിയെ സ്വപ്നം കണ്ടു ബാബു ഉറങ്ങി.

അങ്ങനെ അടുത്ത ദിവസം രാവിലെ അവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റെഷന് അടുത്തായി പറഞ്ഞ സ്ഥലത്ത് എത്തി. പറഞ്ഞ സ്ഥലത്ത് തലവഴി ഷോള്‍ ഇട്ടു മറച്ച തന്റെ സുന്ദരി അതാ ഒരു ബാഗും തൂക്കി പിടിച്ചു നില്‍ക്കുന്നു. ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പക്ഷെ പിറകില്‍ നിന്നും നോക്കുന്നത് കൊണ്ട് ആള് മാറി പോവരുതല്ലോ. ബാബു തന്റെ ഫോണെടുത്ത്. ആളെ ഉറപ്പാക്കാനായി ഒരു കോള്‍ കൊടുത്തു. അതാ അത് അവള്‍ തന്നെ. അവള്‍ ഫോണെടുത്തു ചെവിയോടു ചേര്‍ക്കുന്നു.

'ഹലോ ബാബൂ, എത്തിയോ...?'

ആ കളമൊഴി നാദം അവനെ പുളകം അണിയിച്ചു.

'ദാ നിന്റെ പിറകില്‍ തന്നെ ഉണ്ട്'

ആദ്യമായി കണ്ടതിന്റെ ആവേശത്തില്‍ ബാബു അവളുടെ നേരെ ഓടിച്ചെന്നു.

തന്റെ പ്രാണനാഥനെ കാണാനുള്ള തിടുക്കത്തില്‍ സൌമ്യയും ഓടി

സ്ലോ മോഷനില്‍ തന്നെ ഓടി

സൗമ്യയുടെ മുഖത്ത് നോക്കിയ ബാബുവിന്റെ ഉള്ളില്‍ നിന്നും 'അയ്യേ' എന്നൊരു ശബ്ദം ഉണ്ടായി

കുഞ്ഞിക്കൂനനില്‍ കൂനനായ ദിലീപിനെ കണ്ടപ്പോള്‍ പെണ്ണായി വേഷമിട്ട പക്രുവിന്റെ മുഖഭാവം ആയിരുന്നു സൗമ്യയുടെ മുഖത്ത്

കാരണം കാവ്യാ മാധവന്റെ മുഖം സ്വപ്നം കണ്ട സ്ഥാനത്ത് തന്നെ പോലെ കറുത്തിരുണ്ട ഒരു രൂപം. കൂനിന്മേല്‍ കുരു എന്ന പോലെ, കറുത്ത ആ മുഖത്ത് നിറയെ മുഖക്കുരു.

ഇനി ആള് മാറിയോ എന്നറിയാന്‍ ബാബു ഒരിക്കല്‍ കൂടി ഫോണ്‍ ഡയല്‍ ചെയ്തു. അതെ ഇവളുടെ ഫോണ്‍ തന്നെയാണ് അടിക്കുന്നത്. ബാബു വിക്കി വിക്കി ചോദിച്ചു.

'സൌമ്യ അല്ലെ...?"

അവള്‍ അതെ എന്ന് ഉത്തരം പറഞ്ഞതും, വെട്ടിയിട്ട ചക്ക പോലെ സാബു താഴെ വീണതും ഒന്നിച്ചായിരുന്നു.

ഓടി വന്ന അപ്പനും കൂട്ടുകാരും ബാബുവിന്റെ കാവ്യാ മാധവനെ കണ്ടു അന്തിച്ചിരുന്നു.

തന്നെ പറഞ്ഞു പറ്റിച്ച സൗമ്യയെ ഒരു തെറി വിളിക്കാന്‍ പോലും പറ്റാതെ ബാബു വിഷമിച്ചു. കാരണം അത് പോലെ തന്നെ ഒരു കൊലച്ചതി ആണല്ലോ താന്‍ അവളോടും ചെയ്തത്.

പെണ്ണിനെ അടിച്ചോണ്ട് പോകാന്‍ പോയ ഒരു ഇടുക്കിക്കാരന്‍ അതില്ലാതെ മടങ്ങി വന്നാല്‍ ഇത്രയും വലിയ ഒരു മാനക്കേടുന്ടോ. അവസാനം അപ്പന്റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ബാബു സൌമ്യയും കൂട്ടി നാട്ടിലേക്ക് വണ്ടി കയറി.

പോന്ന വഴിയില്‍ ബാബു തനിക്കു മൊബൈല്‍ കണക്ഷന്‍ തന്ന ഐഡിയാ കമ്പനിയെയും, മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം കടം തന്ന സോമന്‍ ചേട്ടനെയും മുതല്‍ തന്റെ പ്രേമം നാട്ടിലെങ്ങും പാട്ടാക്കിയ സകലരെയും പ്രാകി.

***************

(ഇങ്ങനെയൊക്കെ സംഭവിച്ചു എങ്കിലും വെളുത്ത പെണ്ണ് എന്ന ആഗ്രഹം കളഞ്ഞ് തന്റെ ഭാര്യയെ അവള്‍ ആയിരിക്കുന്നത് പോലെ തന്നെ ബാബു സ്വീകരിച്ചു. . അവര്‍ക്ക് ഒരു കുട്ടി ഉണ്ടായപ്പോള്‍ സൗമ്യയുടെ വീട്ടുകാര്‍ എത്തി. ഇപ്പോള്‍ വളരെ നല്ല സൌഹൃദത്തില്‍ ഇരു വീട്ടുകാരും കഴിയുന്നു. വെളുത്ത പെണ്ണല്ല, നല്ല ഹൃദയം ഉള്ളവളാണ് ഉത്തമ കുടുംബിനി എന്ന് സൌമ്യ തെളിയിച്ചു. ബാബുവും സൌമ്യയും പരസ്പരം മനസ്സിലാക്കി സുഖമായി ജീവിക്കുന്നു)

Friday, October 8, 2010

ഒരു ട്രെയിന്‍ യാത്ര

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്ആയിരുന്നു ഞാന്‍. ട്രെയിനില്കൂടെയുള്ളത് എല്ലാം സ്ത്രീകള്‍. ഒന്ന് രണ്ടു സ്റെഷനുകള്കഴിഞ്ഞപ്പോള്ഒരു കൊങ്കണി കുടുംബം കൂടി ഞങ്ങളുടെ കമ്പാര്ട്ട് മെന്റില്കയറി. അതിലും മുഴുവന്സ്ത്രീകള്‍. കൊങ്കണി കുടുംബത്തില്പ്രായമായ ഒരു സ്ത്രീ, അവരുടെ മകള്എന്ന് തോന്നിക്കുന്ന, ഏകദേശം നാല്പതു വയസ്സ് ഉള്ള ഒരു സ്ത്രീ, അവരുടെ മക്കളായ ഇരട്ടകളായ രണ്ടു യുവതികള്‍. ഇവരെ കൂടാതെ മലയാളിയായ ഒരു ജേര്ണലിസ്റ്റ്, അവരുടെ കുട്ടി, പിന്നെ ഞാനും.

നല്ല ഗ്ലാമര്ഉള്ള യുവതികള്ആയതു കൊണ്ട് വല്യ ജാടക്കാര്ആയിരിക്കും എന്ന് കരുതി ആദ്യം അവരോടു അത്ര അടുത്തില്ല. പക്ഷെ അവര്ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. കേരളത്തില്നിന്നാണെന്നു പറഞ്ഞപ്പോള്അവര്ക്ക് വലിയ ബഹുമാനം. അവരുടെ കൂടെ പഠിച്ച കുറെ മലയാളികളെ പറ്റി സാരം തുടങ്ങി. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട ലോകത്തിലുള്ള മിക്ക കാര്യങ്ങളെയും പറ്റി ഞങ്ങള്സംസാരിച്ചു. അങ്ങനെ വളരെ പെട്ടന്ന് ഞങ്ങള്നല്ല സുഹൃത്തുക്കളായി.

അങ്ങനെ നല്ല ഒരുദിനം കഴിഞ്ഞു. അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം അവര്ക്ക് ഇറങ്ങേണ്ട സ്ഥലമാവും.

ഉച്ചയ്ക്ക് ഞങ്ങള്ഭക്ഷണം കഴിക്കുകയായിരുന്നു. ആന്റി പ്രത്യേകമായി പൊതിഞ്ഞു കെട്ടി തന്ന ചോറും ചിക്കന്ഫ്രൈയും ആയിരുന്നു എന്റെ ഭക്ഷണം.

ആരോ എന്റെ കാലില്തോന്ടുന്നത് ശ്രദ്ധിച്ചപ്പോള്ആണ് താഴേക്കു നോക്കിയത്. ഏകദേശം പത്തു വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. ഒരു കാലിനു സ്വാധീനം ഇല്ലാത്തത് കൊണ്ട് അവന്നിലത്തു കൂടി നിരങ്ങിയാണ് നീങ്ങുന്നത്. ഒരു കൈ തന്റെ ഒട്ടിയ വയറില്വച്ചു മറ്റേ കൈ കൊണ്ടാണ് അവന്‍ എന്നെ തോന്ടുന്നത്. എന്തെങ്കിലും തരണേ എന്ന ആംഗ്യത്തില്അവന്എന്റെ നേരെ കൈകള്നീട്ടി.

എന്റെ കയ്യില്നിന്നും ഒന്നും കിട്ടാതെ വന്നപ്പോള്അവന് യുവതികളുടെ നേരെ കൈ നീട്ടി. എന്നാല്അവര്അവനെ 'ഹട്ട്' എന്ന് പറഞ്ഞു ആട്ടി ഓടിച്ചു. ഇതെല്ലാം കണ്ടു വല്യമ്മ ഒന്നും മിണ്ടാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

പയ്യന്വീണ്ടും എന്റെ അടുത്തേക്ക്വന്നു. അവന്റെ മുഖത്തു നോക്കിയപ്പോള്തന്നെ ദയ തോന്നി. കണ്ടാലറിയാം എന്തെങ്കിലും കഴിച്ചിട്ടു രണ്ടു ദിവസം ആയിട്ടുണ്ടാവും എന്ന്. അന്ന് രാത്രിയിലാണ് ട്രെയിന്എറണാകുളത്തു എത്തുന്നത്. വൈകിട്ട് കൂടി കഴിക്കാനുള്ള ഭക്ഷണം ഉണ്ട്. അവനു പൊതി കൊടുക്കാനായി ബാഗില്കൈ ഇട്ടു.

പെട്ടന്ന് യുവതികളില്ഒരുവള്എന്നെ തടഞ്ഞു.

Dont give your food to these people. They are begging only for money; and they will through away your food.

ഇവര്പിച്ച എടുക്കുന്നത് പണത്തിനു വേണ്ടി മാത്രമാണത്രേ. ഭക്ഷണം കൊടുത്താല്അവര്അത് പിന്നീട് എറിഞ്ഞു കളയുമെന്ന്

പക്ഷെ പയ്യന്റെ ശരീരവും നോട്ടവും കണ്ടിട്ട് പാവം തോന്നി.

അവനു കൊടുക്കാനായി ഞാന് ഭക്ഷണ പൊതി എടുത്തു.

അവര്വീണ്ടും വീണ്ടും എന്നെ തടഞ്ഞു. ഭിക്ഷക്കാരോട് എന്തോ ദേഷ്യം ഉള്ളത് പോലെ

ഇത് കണ്ടിട്ടും വല്യമ്മച്ചി ചിരിക്കുക മാത്രം ചെയ്തു.

ഞാന്അവരുടെ വാദം വക വയ്ക്കാതെ ഭക്ഷണ പൊതി പയ്യന് കൊടുത്ത

അവന്അതും വാങ്ങി നടന്നു നീങ്ങി.

അവരുടെ വാക്ക് കേള്ക്കാത്തത് കൊണ്ട് ചേച്ചിയും അനിയത്തിയും പിന്നെ എന്നോട് മിണ്ടിയില്ല

ഇവര്പറഞ്ഞത് ശരിയാണെങ്കില് ഭക്ഷണ പൊതി പുറത്തേക്ക് എറിഞ്ഞിട്ട് പയ്യന്ഇപ്പോള്അടുത്ത ബോഗിയിലേക്കു പോയിട്ടുണ്ടാവും. പിച്ചക്കാരായ ആളുകളെല്ലാം ഇങ്ങനെയാണത്രേ. ഭക്ഷണമോ മറ്റോ കൊടുത്താല്അത് പിന്നീട് എറിഞ്ഞു കളയും. കാരണം അവര്ക്ക് വേണ്ടത് പണം മാത്രമാണ്.

ഞങ്ങള്ഇതെത്ര കണ്ടതാ എന്ന രീതിയില്‍, പറഞ്ഞാല്കേള്ക്കാത്ത എന്നെ പറ്റി അവര്എന്തൊക്കെയോ അവരുടെ ഭാഷയില്പിറുപിറുത്തു കൊണ്ടിരുന്നു.

എന്തൊരു സ്വഭാവം ഇത് എന്ന് ഞാന്അന്തിച്ചിരുന്നു.

അങ്ങനെ ആണെങ്കില്അവനു ഭക്ഷണം കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി

പക്ഷെ ഭക്ഷണം കഴിഞ്ഞു കൈ കഴുകാനായി പോയ ഞാന്കണ്ടത് മറ്റൊന്നായിരുന്നു. ഞാന്കൊടുത്ത ഭക്ഷണ പൊതിയില്നിന്നും അവനും അവന്റെ സഹോദരങ്ങള്എന്ന് തോന്നിക്കുന്ന നാലോ അഞ്ചോ പ്രായം വരുന്ന രണ്ടു കുട്ടികളും വാരി കഴിക്കുന്നു.

അവന്എന്നെ തല ഉയര്ത്തി എന്നെ നോക്കി നന്ദി സൂചകമായ ഒരു ചിരി ചിരിച്ചു.

.

സമയത്ത് അങ്ങോട്ട്വന്ന വല്യമ്മയും പെണ്കുട്ടികളും രംഗം കണ്ടു. വല്യമ്മ അപ്പോഴും പുഞ്ചിരിക്കുക മാത്രം ചെയ്തു.

തിരികെ കമ്പാര്ട്ട്മെന്റില്എത്തിയപ്പോള്ആദ്യമായി വല്യമ്മ സംസാരിച്ചു.

"ബേട്ടാ, തൂനേ അച്ഛാ കിയാ. "

നമ്മള്കാണുന്ന എല്ലാ ഭിക്ഷക്കാരും പണം സമ്പാദിക്കാന്വേണ്ടി മാത്രം തെണ്ടുന്നവരല്ല. ഭക്ഷണത്തിനു പോലും വകയില്ലാത്ത ഇവര്ക്ക് ഭക്ഷണം കൊടുക്കാന്പോലും സമ്മതിക്കാത്ത പെണ്കുട്ടികളെ അവര്ശാസിച്ചു.

വൈകുന്നേരം ട്രെയിനില്നിന്നും അവര്ഇറങ്ങുമ്പോള്അവരുടെ പിണക്കമെല്ലാം മാറിയിരുന്നു.

അന്ന് രാത്രിയിലാണ് ട്രെയിന്എറണാകുളത്ത് എത്തുന്നത്. എന്തോ ഒരു പ്രചോദനം കൊണ്ട് വൈകിട്ടത്തെ ഭക്ഷണം കഴിക്കണ്ട എന്ന് തീരുമാനിച്ചു. ഇത് വരെ ഒരു ഭിക്ഷക്കാരനും ഒന്നും കൊടുത്തിട്ടില്ലാത്ത ഞാന്ആദ്യമായാണ്ഭക്ഷണം കൊടുക്കുന്നത്.

ട്രെയിന്റെ ജനാലയിലൂടെ വീശിയടിക്കുന്ന ഇളം കാറ്റില്‍, വെള്ളം മാത്രം കുടിച്ചു വെറുതെ അങ്ങനെ ഇരുന്നപ്പോള്എന്തെന്നില്ലാത്ത സന്തോഷം.